Wednesday, January 5, 2011

വെയിലിനോട് ഒരു കാര്യം

വേനലേ,

ഞാന്‍ നിന്നെ അറിയുന്നു.

ഇന്നലെ ഇതുവഴി ഒരു കുടചൂടി

നീ നടന്നു നീങ്ങുമ്പോള്‍

ഞാന്‍ നിന്നെ കാത്തിരിക്കുകയിരുന്നു.


മുറ്റത്തെ കിണറ്റുവെള്ളം മൊത്തിക്കുടിച്ച്

ഉടനെങ്ങും വറ്റരുതേയെന്നോര്‍മ്മിപ്പിച്ച്

ഒരു മൂളിപ്പാട്ടും പാടി

നീ നടന്നകലുമ്പോള്‍

ജനലരികില്‍ നിന്റെ കണ്ണില്‍പ്പെടാതെ

ഞാന്‍ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു.


വരണ്ട പുഞ്ചിരികളുടെ

ഉന്മാദത്തിലേക്ക് നീ ആഴ്ന്നിറങ്ങുമ്പോള്‍

നിന്റെ മടങ്ങി വരവിനായി

ഞാന്‍ കാത്തിരിക്കുകയായിരുന്നു.

ആകാശത്തില്‍ നിന്നും ഭൂമിയിലേക്കും

തിരിച്ചുമുള്ള നിന്റെ തീര്‍ഥാടനങ്ങള്‍

എന്റെ കാത്തിരിപ്പുകളായിരുന്നു.


നാളെയും നീ വരും

ഒരു നിഴലിനെ പോലും തിരിഞ്ഞു നോക്കാതെ

പോകുകയും ചെയ്യും.

എന്റെ കാത്തിരിപ്പുകള്‍ മാത്രം ബാക്കിയാകും.




No comments:

Post a Comment