Friday, June 18, 2010

മഴക്കാലത്തെക്കുറിച്ച് ഇങ്ങനെയും

മഴക്കാലമാണ്,
തോട്ടുവക്കത്തെ തണുപ്പില്‍
രണ്ട് ചങ്ങാതിമാര്‍
തോളോട് തോള്‍ ചേര്‍ന്ന് വലവീശുന്നു.

മഴയില്ലെങ്കില്‍
വൈകിട്ട് പള്ളിമുറ്റത്തെ നാടകത്തട്ടില്‍
ഇവര്‍ യൂദാസും പത്രോസുമാകും,
ഒരുവന്‍ എന്നെ ഒറ്റിക്കൊടുക്കും,
മറ്റവന്‍ മൂന്ന് വട്ടം തള്ളിപ്പറയും.

മഴയുണ്ടെങ്കില്‍
ഇരുട്ടുവോളം മീന്‍പിടിക്കും,
ഒന്നിച്ചിരുന്ന് കള്ളുകുടിക്കും,
തെറിവിളിക്കും,
എന്നെ ഒറ്റിക്കൊടുക്കില്ല,
തള്ളിപ്പറയില്ല.
രാത്രിയാകുമ്പോള്‍ കെട്ടിപിടിച്ച് പിരിയും.

എന്നും മഴയായിരുന്നെങ്കില്‍.

1 comment: